മുനിയറകൾ സംരക്ഷിക്കപ്പെടണം

A white building with a mountain in the background
Spread the love

ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്ഷംെമുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്
ചരിത്രത്തിന്റെ മൂല്യം അറിയുന്നവര്ക്കേ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഇടുക്കി ജില്ലയില്‍ മറയൂരിലെ ശിലായുഗസ്മാരകങ്ങളായ മുനിയറകള്‍ പൊളിച്ച് നശിപ്പിച്ചെന്ന വാര്ത്തള വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, നമുക്ക് ചരിത്രത്തിന്റെ മൂല്യമോ ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യമോ അറിയില്ല എന്നത് തന്നെ!
ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്ഷം്മുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിയുടെ നഗ്നമായ ലംഘനവും കൂടിയാണ്. മറയൂരില്‍ മുരുകന്മ ലയിലെ അവശേഷിക്കുന്ന മുനിയറകളാണ് സമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്.
ഈ സ്മാരകങ്ങള്‍ കേരളത്തിന്റെ പ്രാചീനചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് മനസിലാക്കുമ്പോഴേ, മുനിയറകള്‍ പൊളിച്ചടുക്കുന്നവരുടെ ചെയ്തി എത്ര ഹീനമാണെന്ന് മനസിലാകൂ. ഇവിടെ നിലനിന്ന ശിലായുഗസംസ്‌ക്കാരത്തിന്റെ ശേഷിപ്പുകളാണ് മറയൂര്‍ മുനിയറകള്‍. പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടമായ ‘മഹാശിലായുഗ’ത്തിലെ ( Megalithic Age ) ആളുകളെ മറവുചെയ്ത കല്ലറകളാണ് ഇവയെന്ന് പുരാവസ്തുശാസ്ത്രജ്ഞര്‍ പറയുന്നു. ഇരുമ്പ് കണ്ടുപിടിച്ചവരുടെ ബാക്കിപത്രം.
കേരളത്തിന് ഒരു ശിലായുഗചരിത്രം അവകാശപ്പെടാനില്ലെന്ന് ഒരു നൂറ്റാണ്ട് മുമ്പ് വാദിച്ച പണ്ഡിതാണ് റോബര്ട്ട്ര ബ്രൂസ്ഫുട്. അത്തരം നിഗമനങ്ങള്‍ തിരുത്തിയെഴുതിയതില്‍ മറയൂരിലെ ശിലായുഗ സ്മാരകങ്ങള്ക്ക്ന പ്രധാന പങ്കുണ്ട്.
1974 ലാണ് മറയൂര്‍ മുനിയറകളെക്കുറിച്ചും അവിടുത്തെ പ്രാചീന ഗുഹാചിത്രങ്ങളെക്കുറിച്ചും ശാസ്ത്രീയപഠനം നടക്കുന്നത്. പില്ക്കാ ലത്ത് സംസ്ഥാന സൂപ്രണ്ടിങ് ആര്ക്കശയോളിസ്റ്റായി വിരമിച്ച ഡോ.എസ്.പത്മനാഭന്‍ തമ്പിയായിരുന്നു അതിന് പിന്നില്‍. ആ പഠനം കേരളചരിത്രത്തെ 1500 വര്ഷം പിന്നോട്ട് കൊണ്ടുപയോതായി, ഒരിക്കല്‍ അഭിമുഖത്തില്‍ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു.
മറയൂരിലെ മുനിയറകള്‍-2006ലെ ചിത്രം
മറയൂരിലെ മുനിയറകള്‍ എ.ഡി.200 നും ബി.സി.1000 നും ഇടയില്‍ ആ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ തെളിവുകളാണെന്നാണ് ഡോ.പത്മനാഭന്‍ തമ്പി എത്തിയ നിഗമനം. ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1976 ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് മുനിയറകളെ സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചു.
സംരക്ഷിത സ്മാരകങ്ങള്ക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ യഥാര്ഥക സ്വഭാവം മുരുകന്മ യലില്‍ നശിപ്പിച്ച മുനിയറയുടെ ദൃശ്യം നമുക്ക് വ്യക്തമാക്കി തരുന്നു. ഒരര്ഥനത്തില്‍ ഈ അമൂല്യസ്മാരകങ്ങള്‍ പല വിധത്തില്‍ ഇത്രകാലവും പൊളിച്ചടുക്കുക തന്നെയായിരുന്നു. പതിറ്റാണ്ടുകള്ക്ക്യ മുമ്പ് നൂറുകണക്കിന് മുനിയറകള്‍ മറയൂരിലുണ്ടായിരുന്നത്, വിരലിലെണ്ണാവുന്ന അത്രയുമായി ചുരുങ്ങിയത് അതിന് തെളിവാണ്. വീടുവെയ്ക്കാനും മതിലുകെട്ടാനുമൊക്കെ മുനിയറകള്‍ വ്യാപകമായി പൊളിച്ചുകൊണ്ടുപോയിട്ടുണ്ട്.
ഇതൊന്നും കൂടാതെ, പാമ്പാറിന്‍ തീരത്ത് മുറിയറകള്‍ സ്ഥിതിചെയ്യുന്ന ആനപ്പാറ ഖനനം ചെയ്യാനും നീക്കംനടന്നു. 1990 കളുടെ ആദ്യപകുതിയിലായിരുന്നു അത്. അന്നത്തെ പ്രബലനായ ഒരു സംസ്ഥാനമന്ത്രിയുടെ ബിനാമിയെന്ന് ആരോപിക്കപ്പെട്ട കമ്പനിയാണ് പാറപൊട്ടിക്കാന്‍ തുടങ്ങിയത്.
അത് വാര്ത്ത്യായപ്പോള്‍ കൊച്ചിയിലെ നിയമവേദി മുനിയറകള്‍ സംരക്ഷിക്കാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് പത്തുവര്ഷകത്തേക്ക് ഖനനത്തിന് അനുമതി നല്കിസയെങ്കിലും, അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസും ജസ്റ്റിസ് പി.ഷണ്മുുഖവുമടങ്ങിയ ഡിവിഷന്‍ ബഞ്ച്, 1995 നവംബര്‍ ആദ്യവാരം ഖനനം നിരോധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്ന് മാത്രമല്ല, മറയൂരിലെ പ്രാചീന സ്മാരകങ്ങളെ ദേശീയസ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കേന്ദ്രസര്ക്കാീരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രഖ്യാപനമുണ്ടായിട്ടും, ഹൈക്കോടതിയുടെ വിധി വന്നിട്ടും മറയൂരിലെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്ന ഖേദകരമായ വസ്തുതയ്ക്ക് തെളിവാണ് മുനിയറകള്‍ നേരിട്ട ദുര്വിനധി. ആരും നോക്കാനോ സംരക്ഷിക്കാനോ ഇല്ലാതെ വിട്ടാല്‍ ഏത് സ്മാരകത്തിനും ഇതൊക്കെ തന്നെ സംഭവിക്കും എന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *